ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജാമ്യം അനുവദിച്ച നടപടി ചോദ്യംചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിൽ ഇരയെ കക്ഷി ചേർക്കാൻ അനുമതി നൽകി സുപ്രീംകോടതി.
ഇരയ്ക്ക് തന്റെ ഭാഗം പറയാൻ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. തന്നെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ പ്രായപൂർത്തിയാകാത്ത ബന്ധു സമർപ്പിച്ച അപേക്ഷ കോടതി നിരസിച്ചു.
സെൻഗാറിന് ജാമ്യം നൽകുന്നത് തന്റെ ജീവനും ഭീഷണിയാണെന്നായിരുന്നു അപേക്ഷകന്റെ വാദം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാതിരുന്നതിനാൽ സിബിഐയുടെ ഹർജി ഇന്നലെ കോടതി പരിഗണിച്ചില്ല.